കൊൽക്കത്ത : കേരളത്തിൽ ബദ്ധവൈരികളായി പൊരുതുമ്പോഴും ബംഗാളിൽ സി പി എമ്മിനു വേണ്ടി വോട്ടു ചോദിക്കുകയാണ് കോൺഗ്രസ് നേതാക്കൾ . ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്. ബംഗാളിലെ ശ്യാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ സി പി എമ്മിന് വേണ്ടീ വോട്ടു ചോദിച്ചത് .
ബംഗാൾ മുഖ്യമന്ത്രി മമമത ബാനർജിക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു. ഇരുവരും ജോലി നൽകാമെന്ന് പറഞ്ഞ് യുവാക്കളെ പറ്റിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ഇന്നുവരെ ഒരാൾക്ക് പോലും തൊഴിൽ നൽകിയില്ലെന്നും രാഹുൽ വ്യക്തമാക്കി.
ബംഗാളിനെ യാതൊരു വ്യവസായവുമില്ലാത്ത നാടാക്കി മാറ്റിയത് തൃണമൂൽ കോൺഗ്രസാണെന്ന് രാഹുൽ പറഞ്ഞു. മമതയുടെ സുഹൃത്തായ മോദി കേന്ദ്രത്തിൽ ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്നും രാഹുൽ പറഞ്ഞു . ഇടത് വലത് സഖ്യം അധികാരത്തിലേറിയാൽ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും രാഹുൽ വ്യക്തമാക്കി.
ബംഗാളിൽ സി പി എമ്മുമായി തെരഞ്ഞെടുപ്പ് ധാരണയിലാണ് കോൺഗ്രസ്. സി പി എം സെൻട്രൽ കമ്മിറ്റി അംഗം ദീപക് ദാസ് ഗുപ്തയും ചടങ്ങിൽ പങ്കെടുത്തു.