ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയായതോടെ രാജ്യത്തെ ആദ്യ വനിത പ്രസിഡന്റാകാനുളള അവസരമാണ് ഹിലരി ക്ലിന്റണ് കൈവരുന്നത്. ജോർജ് വാഷിംഗ്ടൺ മുതൽ ബരാക്ക് ഒബാമ വരെ 44 പുരുഷൻമാർ ഭരിച്ച നാട്ടിലെ ആദ്യ വനിത പ്രസിഡന്റായി ചരിത്രമെഴുതാൻ ഹിലരിക്കാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. നവംബർ എട്ടിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
പ്രൈമറിയുടെ കടമ്പകൾ വ്യക്തമായി തന്നെ ചവിട്ടിക്കയറിയാണ് ഹിലരി പ്രസിഡന്റ് സ്ഥാനാർത്ഥിയായി എത്തുന്നത്. നാഴികക്കല്ലു പിന്നിടുന്നതിൽ തന്നെ പിന്തുണച്ച എല്ലാവർക്കും ഹിലരി നന്ദി പറഞ്ഞു. അമേരിക്കയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥിത്ത്വത്തിലേക്ക് സ്ത്രീ പ്രവേശനം ഉണ്ടാകുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകുന്നതിന് ആവശ്യമായ പിന്തുണ ഹിലരി നേടിയതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
1789 ൽ ജോർജ് വാഷിങ്ടൺ മുതൽ ബറാക് ഒബാമ വരെ 44 പുരുഷൻമാരാണ് അമേരിക്ക എന്ന വമ്പൻ സാമ്രാജ്യത്തിന്റെ പ്രസിഡന്റുമാരായത്. ഇത്തവണ ചരിത്രം ഹിലരിക്ക് വഴിമാറുമോയെന്ന് അറിയാൻ നവംബർ വരെ കാത്തിരിക്കേണ്ടി വരും. നവംബർ എട്ടിനാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രഡിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ വനിതകൾക്ക് 50 ശതമാനം പ്രാതിനിധ്യം നൽകുന്ന മന്ത്രിസഭയാവും തന്റേതെന്ന് പ്രൈമറി തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ തന്നെ ഹിലരി വ്യക്തമാക്കിയിരുന്നു.