ലണ്ടൻ : ഇസ്ളാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത തലവൻ അബൂബക്കർ അൽ ബാഗ്ദാദിക്ക് സഖ്യസേനയുടെ വ്യോമാക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ട്. നിനവെ പ്രവിശ്യയിൽ ബാഗ്ദാദി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്ദാദിക്ക് പരിക്കേറ്റത്.
നിനവെയില്നിന്നും 65 കിലോ മീറ്റര്‍ പടിഞ്ഞാറ് ഇറാക്കിന്റെയും സിറിയയുടെയും അതിര്‍ത്തിയിലായിരുന്നു ആക്രമണം നടന്നത്. ബാഗ്ദാദിയുടെ വാഹന വ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിനൊപ്പം ഐഎസിന്റെ മറ്റ് ഉന്നത നേതാക്കളുമുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കേറ്റു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഖ്യകക്ഷി സേനയാണ് വ്യോമാക്രമണം നടത്തിയത്. ബാഗ്ദാദിയും സംഘവും സിറിയയില്‍നിന്നും ഇറാക്കിലേക്ക് വരികയായിരുന്നു. ഇറാഖിലെവാര്ത്താ ചാനലായ അല്‍ സുമരിയയും വാര്‍ത്ത സ്ഥിരീകരിച്ചു.