മലപ്പുറം: ജില്ലയിലെ ഹവാല ഇടപാടുകളിൽ സമീപവർഷങ്ങളിൽ വൻ വർദ്ധന. തീവ്രവാദി സംഘടനകളുടെ സ്വാധീനമാണ് ഹവാല ഇടപാടുകൾ വർദ്ധിക്കുന്നതിനു കാരണമെന്ന നിരീക്ഷണമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര ഏജൻസികൾ കൂടുതൽ ശക്തമാക്കി.
വേങ്ങര, പെരിന്തൽമണ്ണ, കൊണ്ടോട്ടി എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് മലപ്പുറം ജില്ലയിൽ ഹവാല പണം ഒഴുകുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഹവാല പണമിടപാട് കുത്തനെ വർദ്ധിച്ചു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിലും വൻ വർദ്ധനയാണ് ഒരോവർഷവും ഉള്ളത്. 2010ല്‍ ജില്ലയില്‍ ഒമ്പത് കേസാണ് ഹവാലപ്പണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ഏഴും 2012, 2013, 2014 വര്‍ഷങ്ങളില്‍ നാലു കേസുകളുമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 2015ല്‍ 26 കേസാണ് രജിസ്റ്റര്‍ ചെയ്തത്. മൂന്നിരട്ടിയിലേറെയാണ് 2015ലെ കേസുകളുടെ വര്‍ദ്ധന. 2016ൽ ജൂണ്‍ വരെ മാത്രം എട്ട് കേസുകള്‍ പൊലീസ് പിടികൂടി
സംസ്ഥാനത്തെ തീവ്രവാദപ്രപർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ഹവാല ഇടപാടുമായി വലിയ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള സൂചന. അതുകൊണ്ട് തന്നെ മലപ്പുറത്തേക്ക് ഒഴുകിയെത്തുന്ന ഹവാല പണ ഇടപാടുകളെക്കുറിച്ചും കേന്ദ്ര അന്വേഷണസംഘം ഇപ്പോൾ പരിശോധിക്കുന്നുണ്ട്.