കൊച്ചി: ഫിഫ അണ്ടർ -17 ലോകകപ്പ് ഫുട്ബോളിന് കൊച്ചി കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം വേദിയാകും. ഫിഫ ഡയറക്ടർ ജാവിയർ കെപ്പിയാണ് കൊച്ചിയെ ഫിഫയുടെ വേദിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാർച്ച് ആദ്യവാരം സ്റ്റേഡിയം ഫിഫയ്‌ക്ക് കൈമാറണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
എന്നാൽ ഏതൊക്കെ മത്സരങ്ങളാണ് നടക്കുന്നത് എന്ന കാര്യത്തിൽ ഫിഫ സംഘം വ്യക്തത നൽകിയില്ല. പരിശീലന ഗ്രൗണ്ടുകളായി നിശ്ചയിച്ചിട്ടുള്ള ഫോർട്ട് കൊച്ചി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി, മഹാരാജാസ് സ്റ്റേഡിയം എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.
അടുത്ത വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഫിഫ അണ്ടര്‍-17 ലോകകപ്പ് നടക്കുന്നത്. ആകെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക. ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ ഇറാന്‍, ഇറാഖ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പില്‍ കളിക്കുക.