ഇസ്ളാമാബാദ് : ഭീകരത വളർത്തുന്നതിന്റെ പേരിൽ അന്താരാഷ്ട്രവേദിയിൽ ഒറ്റപ്പെട്ട പാകിസ്ഥാനു വീണ്ടും തിരിച്ചടി. ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ നിർമ്മിക്കാനുദ്ദേശിച്ച ഡാമിന് നൽകാനുദ്ദേശിച്ചിരുന്ന സാമ്പത്തിക സഹായം ഏഷ്യൻ ഡെവലപ്പ് ബാങ്ക് റദ്ദാക്കി. പാക് അധീന കശ്മീരിലെ ദയമർ – ബാഷ ഡാമിനാണ് ഫണ്ട് നൽകില്ലെന്ന് എ ഡി ബി വ്യക്തമാക്കിയത്.
ഡാം നിർമ്മിക്കാനുദ്ദേശിച്ച സ്ഥലം തർക്ക പ്രദേശമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെ തുടർന്നാണ് എ ഡി ബി യുടെ തീരുമാനം . സിന്ധു നദിയിലാണ് 4500 മെഗാവാട്ടിന്റെ ഡാം പണിയാൻ ഉദ്ദേശിച്ചിരുന്നത്. പാക് അധീന കശ്മീരിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികൾ സാമ്പത്തിക സഹായം നൽകുന്നതിനെ ഇന്ത്യ തുടർച്ചയായി എതിർത്തിരുന്നു.
ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോഴും അണക്കെട്ട് വിഷയത്തിൽ ചൈന അകലം പാലിക്കുകയാണ് . ഇന്തോ – പാക് വിഷയത്തിൽ നേരിട്ടിടപെടില്ല എന്നതാണ് ചൈനയുടെ തീരുമാനം .