ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളെ അംഗീകരിച്ച് സുപ്രീംകോടതി. കളളപ്പണം കണ്ടുകെട്ടുന്നതിന് നടപടി ഉപകരിക്കും. അതേസമയം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
കളളപ്പണ വിരുദ്ധ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജ്ജി പരിഗണിക്കവേയാണ് കേന്ദ്രസർക്കാരിന് പിന്തുണയുമായി സുപ്രീം കോടതി രംഗത്തെത്തിയത്. പുതിയ സാമ്പത്തിക പരിഷ്കരണത്തിലൂടെ രാജ്യത്ത് കളളപ്പണം ഇല്ലാതാക്കുന്നതിന് സാധിക്കും. സർക്കാർ നടപടി സദുദ്ദേശപരമായാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി.
അതേസമയം പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി, പിൻവലിക്കാവുന്ന പരമാവധി തുക 2000 ആക്കി കുറച്ചതെന്തെന്നും ആരാഞ്ഞു. വിവിധ കോടതികളില്‍ പുതിയ നയത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജ്ജികളിൽ ഇടപടാനും കോടതി വിസമ്മതിച്ചു. നിലവില്‍ പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചു.