മാനില: ഫിലിപ്പീൻസിൽ അനധികൃതമായി തങ്ങി ഓൺലൈൻ ചൂതാട്ടകേന്ദ്രത്തിനു വേണ്ടി ജോലി ചെയ്തിരുന്ന 1,240 ചൈനക്കാർ അറസ്റ്റിലായി. വടക്കൻ മാനിലയിലെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഫിലിപ്പീൻസ് ഇമിഗ്രേഷൻ ചീഫ് അറിയിച്ചു.
രേഖകൾ പരിശോധിച്ചതിൽ നിന്നും ഇവർ അനധികൃതമായാണ് രാജ്യത്തു പ്രവേശിച്ചതെന്നും, ജോലി ചെയ്തിരുന്നതെന്നും വ്യക്തമായതായി ഇമിഗ്രേഷൻ കമ്മീഷണർ ജൈമേ മോറെന്റേ വ്യക്തമാക്കി.
ഇവർ ജോലി ചെയ്തിരുന്നതും അനധികൃതമായി പ്രവർത്തിച്ചു പോന്നിരുന്ന ഒരു ഓൺലൈൻ ചൂതാട്ടകേന്ദ്രത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരേ പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.