ബംഗലുരു: തന്റെ ഭർത്താവ് വീട്ടിൽ സാരി മാത്രമാണുപയോഗിക്കുന്നതെന്നും, സ്ത്രീയെപ്പോലെയാണ് പെരുമാറ്റമെന്നും കാട്ടി ബംഗലുരു ഇന്ദിരാനഗർ പൊലീസ് സ്റ്റേഷനിൽ ഇരുപത്തിയൊൻപതുകാരി യുവതിയുടെ പരാതി. ഈ പെരുമാറ്റം കാരണം തനിക്ക് വിവാഹമോചനം വേണമെന്നാണ് യുവതിയുടെ ആവശ്യം.
ഭർത്താവ് സാരിയാണ് വീട്ടിൽ ഉപയോഗിക്കുന്നത്. തന്റെ മേയ്ക്ക് അപ്പ് ഉപകരണങ്ങളുപയോഗിച്ച് എപ്പോഴും സ്ത്രീയെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. അയാൾക്ക് ലെസ്ബിയനിസത്തിലാണ് താൽപ്പര്യമെന്നും യുവതി ആക്ഷേപിക്കുന്നു. ആദ്യരാത്രി മുതൽ തന്റെ ഭർത്താവ് സാരിയാണുപയോഗിക്കുന്നതെന്നും അവർ പരാതിപ്പെടുന്നു.
ഇരുവരും ഐ.ടി സ്ഥാപനങ്ങളിൽ ഉദ്യോഗമുളളവരാണ്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പൊലീസിന്റെ കൗൺസലിംഗ് സെന്ററിൽ ഇവരെ കൗൺസലിംഗിനു വിധേയമാക്കിയിരുന്നു. അതേസമയം വിവാഹമോചനത്തിനു തയ്യാറാണെന്ന നിലപാടിലാണ് ഭർത്താവെന്ന് കൗൺസലിംഗിനു നേതൃത്വം നൽകിയ ബംഗലുരു പൊലീസിന്റെ സഹായവാണി എന്ന ഏജൻസിയിലെ കൗൺസലർ വ്യക്തമാക്കി.