ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കൽ നയത്തെ പ്രകീർത്തിച്ച് സമാജ്വാദി പാർട്ടി നേതാവായിരുന്ന അമർസിംഗ് . നരേന്ദ്രമോദി കുടുംബാധിപത്യത്തിലൂടെ വന്ന നേതാവല്ലെന്നും അദ്ദേഹം ബിജെപിയുടെ പ്രധാനമന്ത്രിയായല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയായാണ് പ്രവർത്തിക്കുന്നതെന്നും അമർ സിംഗ് . ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അമർസിംഗിന്റെ പരാമർശം .
മോദി ആർ.എസ്.എസ് പ്രചാരകനായിരിക്കാം . പക്ഷേ അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം കുടുംബത്തിന്റെ സ്വാധീനമുള്ളതുമല്ല . അമർസിംഗ് പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി കുടുംബവാഴ്ചയുടെ ആളാണ്. . മോട്ടിലാൽ , ജവഹർലാൽ , ഇന്ദിര , രാജീവ് പരമ്പരയിലെ അടുത്ത ആളായിട്ടാണ് രാഹുൽ രാഷ്ട്രീയത്തിൽ എത്തിയത് .അമർ സിംഗ് ചൂണ്ടിക്കാട്ടി .
ബിജെപിയിൽ ചേരുന്നത് തള്ളിക്കളയാനാവില്ലെന്നും അമർ സിംഗ് കൂട്ടിച്ചേർത്തു . മുലായം സിംഗ് യാദവിന്റെ അടുത്ത അനുയായിയാണ് അമർ സിംഗ് . സമാജ് വാദിപാർട്ടിയിൽ ഉണ്ടായ കോളിളക്കങ്ങൾ ശാന്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് അമർ സിംഗിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.