തൃശ്ശൂർ: ജിഷ്ണു പ്രണോയിയുടെ മരണത്തിനു മുൻപ് സംഘട്ടനം നടന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. മൃതദേഹത്തിലും ശുചിമുറിയിലും രക്തക്കറ കണ്ടതായി സഹപാഠി യുടെ വെളിപ്പെടുത്തൽ ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പുറത്ത് വിട്ടു. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച ദുരൂഹതയിലേക്കാണ് പുതിയ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം നെഹ്റു കോളേജിൽ പോലീസ് നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ജിഷ്ണു മരിച്ച് കിടന്ന മുറിയിൽ നിന്നും വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നുമാണ് രക്തക്കറ കണ്ടെത്തിയത്.
ഇതേത്തുടർന്നാണ് ബന്ധുക്കൾ സഹപാഠിയുടെ ഫോൺ സന്ദേശം പുറത്ത് വിട്ടത്. ജിഷ്ണുവിന്റെ മൃതദേഹത്തിലും ശുചിമുറിയിലും രക്തക്കറകണ്ടതായാണ് സഹപാഠിയുടെ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
മൃതദേഹം കിടന്ന മുറിയിൽ നിന്നും മറ്റും കിട്ടിയ രക്തക്കറ പോലീസ് ഫോറൻസിക് പരിശോധനക്കയച്ചു മാത്രമല്ല ഇടിമുറിയിലും രക്തക്കറ പോലീസ് കണ്ടെത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ ജിഷ്ണു വിന്റെ മരണത്തിലെ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്