തൃശ്ശൂർ: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ രണ്ടാം പ്രതിയായ പി.ആർ.ഒ സഞ്ജിത് വിശ്വനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജിഷ്ണു മരിക്കുന്ന ദിവസം കോളേജിൽ താൻ ഇല്ലായിരുന്നുവെന്നും കേസിൽ അനാവശ്യമായി തന്നെ പ്രതിചേർത്തെന്നുമാണ് സഞ്ജിത്തിന്റെ വാദം. എന്നാൽ കഴിഞ്ഞ മൂന്ന് തവണ കേസ് പരിഗണിച്ചെങ്കിലും വാദം കേൾക്കാതെ മാറ്റി വയ്ക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ പി കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം നടക്കുന്നതിനാൽ കേസ് ഡയറിയെല്ലാം ഹൈക്കോടതിയിലാണ്. അതിനാലാണ് ഇവിടുത്തെ കേസ് മാറ്റുന്നത്. നാളെയാണ് കൃഷ്ണദാസിന്റെ അപേക്ഷയിൽ വിധി പറയുന്നത്.