ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് ഭരണസമിതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി നൽകിയ മാനനഷ്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് കോടതി നോട്ടീസ് അയച്ചു. കെജ് രിവാളിനൊപ്പം മറ്റ് പാർട്ടി നേതാക്കൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇതേ തുടർന്ന കെജ് രിവാളും മറ്റ് പാർട്ടി നേതാക്കളും വിചാരണ നേരിടേണ്ടി വരും.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നപ്പോൾ അരുൺ ജയ്റ്റ്ലി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന് കെജ് രിവാൾ ആരോപിച്ചിരുന്നു.
ഇതിനെതിരെയാണ് ജയ്റ്റ്ലി മാനനഷ്ട കേസ് കൊടുത്തത്. കേസിൽ തെളിവുകളൊന്നും ഹാജരാക്കാൻ കെജരിവാളിന് ഇതുവരെ സാധിച്ചിട്ടില്ല. കെജ് രിവാളിനൊപ്പം മറ്റ് പാർട്ടി നേതാക്കളായ കുമാർ ബിശ്വാസ്, അസ്തോഷ് കുമാർ, സഞ്ചയ് സിംഗ്, രാഘവ് ചന്ദ്ര, ദീപക് ബാച്പെയ് എന്നിവർക്കും കേടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇവർ ജയ്റ്റ്ലിക്കെതിരെ നിരന്തരമായി ആരോപണം ഉന്നയ്ച്ചിരുന്നു. 10 കോടി രൂപയാണ് ജയ്റ്റ്ലി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2015ലാണ് ജയ്റ്റ്ലി കെജ് രിവാളിനെതിരെ മാനനഷ്ടകേസ് കൊടുക്കുന്നത്. കേസ് മെയ് 20 ന് കോടതി വീണ്ടും പരിഗണിക്കും.