ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം. രോഗബാധിതരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പൂർണ്ണബോധവത്കരണം നൽകുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. ഒപ്പം അവരെ മറ്റ് കുട്ടികൾക്കൊപ്പം എല്ലാ കാര്യങ്ങളിലും മുൻപന്തിയിലെത്തിക്കുകയും ഈ ദിനത്തിന്‍റെ ലക്ഷ്യമാണ്.
ഓട്ടിസം പോലുള്ള പഠനവൈകല്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും രോഗം സങ്കീർണ്ണമാക്കാൻ കാരണം. കുട്ടിയുടെ പ്രശ്നം എന്തെന്ന് മനസിലാക്കി മാനസികമായും ശാരീരികമായും അവനെ പ്രാപ്തനാക്കി മാറ്റുകയാണ് യഥാര്‍ത്ഥ ചികിത്സ. ഈ ലക്ഷ്യത്തോടെയാണ ഐക്യരാഷ്‌ട്ര സഭ എല്ലാ വർഷവും ഏപ്രിൽ രണ്ട് ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നത്.
2008 മുതലാണ് ഓട്ടിസം ദിനം ആചരിക്കുന്നത്. ഓട്ടിസം മൂലം വലയുന്ന കുട്ടികള്‍ വലിയതോതിൽ മാനസികസംഘർഷങ്ങളും അനുഭവിക്കാറുണ്ട്. അവന്‍റെ വൈകല്യം തിരച്ചറിയാതെ പലപ്പോഴും മാതാപിതാക്കൾ വഴക്കുപറയുന്നു. ഇത് രോഗത്തിന്‍റെ സങ്കീർണ്ണാവസ്ഥയിലേക്ക് നീങ്ങാനെ പ്രേരിപ്പിക്കുകുയുള്ളു. എന്നാൽ രോഗസ്വഭാവം മനസിലാക്കി പരിചരിക്കുകയാണെങ്കിൽ തീർത്തും മാറ്റിനിർത്തപ്പെടാവുന്നതാണ് ഓട്ടിസം.
നിരവധി വിദ്യാഭ്യാസസ്ഥാനപങ്ങൽ ഈ മേഖലയില്‍ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. ശീരീരികമായും മാനസികമായും അവരെ ആരോഗ്യപൂര്‍ണ്ണാരാക്കുക മാത്രമല്ല അവരുടെ കഴിവ് കണ്ടെത്തി വികസിപ്പിക്കുന്നതിനും ഈ പ്രത്യേക വിദ്യാഭ്യാസ രീതിയിലൂട സാധിക്കുന്നു.
സ്നേഹവും പരിലാളനയും ആഗ്രഹിക്കുന്ന കുട്ടികളിലൂടെ പുതിയൊരു തലമുറയെ നമുക്ക് വാർത്തെടുക്കാം എന്ന ആത്യന്തിക ലക്ഷ്യം തന്നെയാണ് ഈ ദിവനസത്തിലൂടെ നേടേണ്ടത്. അതിനായി കൈകോർത്ത് പ്രവർത്തിക്കാം.