ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ പോരാടാൻ കശ്മീരിലെ വിഘടനവാദികൾക്ക് നൽകുന്ന സഹായം തുടരുമെന്ന് പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ. കശ്മീരിലെ പ്രശ്നങ്ങൾക്ക് പിന്നിൽ പാകിസ്ഥാനെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് സൈനിക മേധാവിയുടെ പ്രസ്താവനയെന്ന് ഇന്ത്യ പ്രതികരിച്ചു.
കാശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണം പാകിസ്ഥാന്റെ ഇടപെടലാണെന്ന ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാട് ശരിവയ്ക്കുന്നതാണ് പാക് സൈനിക മേധാവിയുടെ പുതിയ പ്രസ്താവന. ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് കാശ്മീരികൾക്ക് ഇനിയും പാകിസ്ഥാൻ സഹായം ലഭ്യമാക്കുമെന്ന് പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്വ പറഞ്ഞു.
കാശ്മീരികൾക്ക് സ്വയം ഭരണത്തിന് അവകാശമുണ്ടെന്നും അവർക്ക് എല്ലാ പിന്തുണയും നൽകാനും ബജ്വ സൈന്യത്തിന് നിർദേശം നൽകി. അതിർത്തിയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിക്കുന്നതായും ഏത് സാഹചര്യം നേരിടാനും സൈന്യം തയ്യാറാണെന്നും പറഞ്ഞു.
എന്നാൽ ഇന്ത്യ വർഷങ്ങളായി പറയുന്ന കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് ബജ്വയുടെ പുതിയ പ്രതികരണമെന്ന് ഇന്ത്യ പറഞ്ഞു. ഇനിയും സഹായിക്കുമെന്ന പ്രസ്താവന ഇത്രയും കാലം ഇന്ത്യ പറഞ്ഞത് ശരിവയ്ക്കുന്നതാണെന്ന് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു.വിഷയത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഉയർത്തി പാകിസ്ഥാനെ കൂടുതൽ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം.