ന്യൂഡൽഹി : കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കർണന് സുപ്രീംകോടതി ആറുമാസം തടവ് ശിക്ഷ വിധിച്ചു . കോടതിയലക്ഷ്യത്തിനാണ് തടവ് ശിക്ഷ വിധിച്ചത് . സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഏഴ് ജഡ്ജിമാർക്കും അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചതിന്റെ പേരിലാണ് നടപടി.കർണനെ അറസ്റ്റ് ചെയ്യാൻ കൊൽക്കത്ത പോലീസിന് സുപ്രീം കോടതി നിർദ്ദേശം നൽകി .
കോടതിയലക്ഷ്യക്കേസിൽ സാധാരണക്കാർക്കുള്ള നിയമം തന്നെയാണ് ന്യായാധിപർക്കുമുള്ളതെന്ന് കോടതി നിരീക്ഷിച്ചു . കർണന്റെ ജുഡീഷ്യൽ അധികാരങ്ങൾ സുപ്രീം കോടതി നേരത്തെ തന്നെ എടുത്ത് കളഞ്ഞിരുന്നു. വിവാദമായ ഉത്തരവുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കാനും കോടതി ഉത്തരവിട്ടിരുന്നു . എന്നാൽ പരിശോധനക്കെത്തിയ മെഡിക്കൽ സംഘത്തെ ജസ്റ്റിസ് കർണൻ മടക്കി അയയ്ക്കുകയാണുണ്ടായത്.
ആദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജി കോടതി അലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെടുന്നത്.