ആലപ്പുഴ : സംസ്ഥാനത്ത് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച നീര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് .വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ വിപണി കണ്ടെത്താന്‍ കഴിയാത്തതും വേണ്ടത്ര ടെക്നീഷ്യന്മാര് ഇല്ലാത്തതുമാണ് ഈ വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നത് .സര്‍ക്കാര്‍ കൂടി കയ്യോഴിഞ്ഞതോടെ പല നീര ഉത്പ്പാദന യൂണിറ്റുകളും കോടികളുടെ കടബാധ്യതയില്‍ നട്ടം തിരിയുകയാണ് .
പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന നാളികേര കൃഷിയ്ക്ക് വന്‍കുതിപ്പ് ,നീരയിലൂടെ വിപണിയില്‍ പുതിയ വിപ്ലവം .ഇതായിരുന്നു നീര വ്യവസായം ആരംഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്കിയ പ്രതീക്ഷ .എന്നാല്‍ തുടങ്ങി കേവലം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നഷ്ടങ്ങളുടെ കണക്കാണ് നീര വിപണിക്ക് പറയാന്‍ ഉള്ളത് .നീരയ്ക്ക് വിപണി ഇല്ല എന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി
വൈദഗ്ദ്ധ്യം ഉള്ള ടെക്നീഷ്യന്മാരും നാമമാത്രമായി .ഇതോടെ പല ഉല്‍പ്പാദന സംഘങ്ങളും നിശ്ചലമാകുകയാണ് .കോടികളുടെ കട ബാധ്യതിയില്‍ .ഉത്പാദനം കുരുങ്ങി .തോഴിലാളികളുടെ എണ്ണവും വെട്ടിച്ചുരുക്കി .വായ്പ എടുത്ത തുക അടയ്ക്കാൻ കഴിയാത്ത നിസാഹായ അവസ്ഥ. ഇങ്ങനെ ശൈശവാവസ്ഥയില്‍ തന്നെ മരണത്തിലേക്ക് നീങ്ങുകയാണ് നീര വ്യവസായവും അവയുടെ ഉത്പന്ന യൂണിറ്റുകളും .