തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ ഭരണത്തിൽ കേരളം ചെകുത്താന്‍റെ സ്വന്തം നാടായി മാറിയെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷ പൂനം മഹാജൻ. പിണറായി സർക്കാരിന്‍റെ ജനവിരുദ്ധ ഭരണത്തിനെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പൂനം.
കേരളത്തിൽ കോൺഗ്രസ്-സിപിഎം ഹണിമൂണാണ് ഇപ്പോൾ നടക്കുന്നതെന്നും അവർ പറഞ്ഞു.
ഇടത് സർക്കാർ ഭരണത്തിൽ ജനാധിപത്യം ഇല്ലാതായെന്ന് ബിജെപി ദേശീയ ജനറൽ
സെക്രട്ടറി പി. മുരളീധർ റാവു ആരോപിച്ചു.
ഉപരോധത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകരുമായി യൂത്ത് കോൺഗ്രസുകാർ വാക്കേറ്റം നടത്തിയത് സംഘർഷത്തിന് വഴിവെച്ചു.
അതിനിടെ ബാരിക്കേഡിനിടയിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.