ഓവൽ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ. നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ സെമിയിൽ കടന്നത്. 192 റൺസ് വിജയലക്ഷ്യം 72 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്.
ശിഖർ ധവാന്റേയും നായകൻ വിരാട് കോഹ്ലിയുടേയും അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ധവാൻ 78 ഉം രോഹിത് ശർമ 12 ഉം റൺസ് എടുത്ത് പുറത്തായി.
കോഹ്ലി 76 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 191 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കൻ നിരയിൽ ആറു ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി.
ഭുവനേശ്വർ കുമാറും ജസ്പ്രിത് ബൂംമ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 53 റൺസ് എടുത്ത ക്വിന്റൺ ഡി കോക്കാണ് ടോപ് സ്കോറർ.