ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ സംഘർഷം രൂക്ഷം. വ്യാപകമായി പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘനം തുടരുന്നു. 72 മണിക്കൂറിനിടെ 6 തവണയാണ് പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്. അതേ സമയം ഹന്ദ്വാരയിലെ ഹിസ്ബുൾ മുജാഹിദീൻ ശൃഘല സുരക്ഷാ സേന തകർത്തു.
കൃഷ്ണ ഘാട്ടി സെക്ടറിലും നൗഷേരയിലുമാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘനം നടത്തിയത്. പുലർച്ചെ6.20 ഓടെയാണ്കെ.ജി സെക്ടറിൽ ആക്രമണം ആരംഭിച്ചത്. വെടിവെയ്പ്പിനു പുറമേ രൂക്ഷമായ ഷെല്ലാക്രമണവും ഉണ്ടായി. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 6 തവണ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം നടത്തി.
ഈ മാസം തന്നെ ഒൻപത് തവണ പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചു. പ്രകോപനം തുടരുന്ന പാക് സൈനിക പോസ്റ്റുകളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്നും പാക് സൈനികർ കൊല്ലപ്പെട്ടതായി ഇതു വരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ മനീഷ് മേത്ത പറഞ്ഞു.
നിയന്ത്രണ രേഖയിലെ മേധാവിത്വം ഇപ്പോഴും ഇന്ത്യയ്ക്ക് തന്നെയാണെന്ന് സൈന്യം വ്യക്തമാക്കുന്നു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക് സൈന്യം മോർട്ടാർ ഷെല്ല് ആക്രമണം നടത്തുന്നത്. അതേ സമയം ജമ്മു കശ്മീരിലെ ഹന്ദ്വാരയിലെ ഹിസ്ബുൾ മുജാഹിദീൻ ഭീകര ശൃംഖല സുരക്ഷാ സേന തകർത്തു.
രണ്ട് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ്സജീവമായി പ്രവർത്തിച്ചിരുന്ന സംഘത്തെ പിടികൂടാനായത്.