ബർമിംഗ്‌ഹാം : ചാമ്പ്യൻസ് ട്രോഫി സെമിയിൽ ബംഗ്ളാദേശിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. രോഹിത് ശർമയുടെ സെഞ്ച്വറിയും വിരാട് കോലിയുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
ബംഗ്ളാദേശ് ഉയർത്തിയ 265 റൺസ് വിജയ ലക്ഷ്യം 59 പന്തുകൾ ബാക്കി നിൽക്കെ ഒരു വിക്കറ്റ് ലക്ഷ്യത്തിൽ ഇന്ത്യ മറികടന്നു. 129 പന്തുകളിൽ 15 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 123 റൺസ് നേടിയ ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.
78 പന്തിൽ പുറത്താകാതെ 96 റൺസ് നേറ്റിയ ക്യാപ്ടൻ കോലിയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു . തുടക്കത്തിൽ ശിഖർ ധവാന്റെ വേഗതയേറിയ ബാറ്റിംഗ് ഇന്ത്യൻ ഇന്നിംഗ്സിന് തുണയായി. 34 പന്തിൽ 7 ഫോറുകളും ഒരു സിക്സറുമടിച്ച് 46 റൺസാണ് ധവാൻ എടുത്തത്.
നേരത്തെ തമീം ഇഖ്ബാലിന്റെയും മുഷ്ഫിഖുർ റഹിമിന്റെയും അർദ്ധ സെഞ്ച്വറികളാണ് ബംഗ്ളാദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.