ഓവൽ : ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ നേടി . കെൻസിംഗ് ടൺ ഓവലിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയെ 180 റൺസിന് തോൽപ്പിക്കുകയായിരുന്നു .
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത അൻപത് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു . ഫഖാർ സമാന്റെ സെഞ്ച്വറിയാണ് പാക് ഇന്നിംഗ്സിനു കരുത്തു പകർന്നത്. 57 റൺസെടുത്ത മൊഹമ്മദ് ഹഫീസിന്റെ കൂറ്റനടികളാണ് പാകിസ്ഥാനെ മുന്നൂറു കടത്തിയത് .
മറുപടീ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ പോലും ജയപ്രതീക്ഷ ഉയർത്തിയില്ല . ആദ്യ ഓവറിൽ തന്നെ ഓപ്പണർ രോഹിത് ശർമ പവലിയൻ കയറിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി . പിന്നീട് ക്യാപ്ടൻ വിരാട് കോലിയും കൂടാരം കയറി . യുവരാജിനും ധവാനും നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല .
ഹാർദിക് പാണ്ഡ്യയുടെ കൂറ്റനടികൾ ഗ്യാലറിയെ സന്തോഷിപ്പിച്ചെങ്കിലും ജഡേജയുമായുള്ള ധാരണപ്പിശകിൽ വന്ന റണ്ണൗട്ടിലൂടെ അതിനും അവസാനമായി . 43 പന്തിൽ ആറു സിക്സറുകളും 4 ഫോറുകളുമായി 76 റൺസെടുക്കാൻ പാണ്ഡ്യക്ക് കഴിഞ്ഞു .
ജഡേജയും അശ്വിനും ചെറുത്തു നിൽപ്പില്ലാതെ കീഴടങ്ങിയതിനു തൊട്ടു പിന്നാലെ ബൂംറ ഹസൻ അലിയുടെ പന്തിൽ പുറത്തായതോടെ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിടുകയായിരുന്നു .