തിരുവനന്തപുരം: സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിൽ സംസ്ഥാനത്ത് തട്ടിപ്പ് നടത്തിയ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ആംബുലൻസുകൾ പിടിച്ചെടുത്തു. ജനം ടിവി വാർത്തയെ തുടർന്നാണ് ഒരേ നമ്പറിലുളള മൂന്ന് ആംബുലൻസുകളും മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. സംസ്ഥാന വ്യാപകമായി എസ്കെഎസ്എസ്എഫ് ആംബുലൻസ് സർവീസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മോർട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
KL 01 AT 6093 എന്ന നമ്പറിൽ രണ്ട് ആമ്പുലൻസുകളും KL 27 2914 എന്ന നമ്പറിൽ രജിസ്ട്രേഷൻ ഇല്ലാതെ മറ്റൊരു ആംബുലൻസും സാന്ത്വനം കെയർ എന്ന പേരിൽ സമസ്ത കേരള സ്റ്റുഡൻസ് ഫെഡറേഷന്ർറെ നേതൃത്വത്തിൽ സർവ്വീസ് നടത്തുന്നു എന്ന വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെയാണ് ഈ മൂന്ന് ആംബുലൻസും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്.
തിരുവനന്തപുരം കഴക്കൂട്ടം മോട്ടോർ വാഹന വകുപ്പിലെ സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിലാണ് ആംബുലൻസുകൾ പിടിച്ചെടുത്തത്. രണ്ട് ആംബുലൻസുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഒരു ആംബുലൻസ് പോത്തൻകോടിന് സമീപം വെട്ട് റോഡിലെ വർക്ക്ഷോപ്പിൽ നിന്നുമാണ് കണ്ടെത്തിയത്.
ആംബുലൻസ് പരിശേധനകൾക്കും അന്വേഷണത്തിനുമായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും അന്വേഷണത്തിൽ ഗതാഗത നിയമങ്ങൾ അട്ടിമറിച്ചാണ് എസ് കെ എസ്എസ് എഫിന്റെ ആംബുലൻസ് നടത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ജനം ടിവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എസ് കെ എസ്എസ്എഫിന്റെ സംസ്ഥാനത്ത് ഒട്ടാകെയുള്ള മുഴുവൻ ആംബുലൻസുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
അതേ സമയം മുൻഭാഗത്തെ നമ്പർ പ്ലേറ്റ് മറച്ചു കൊണ്ട് കണിയാപുരം കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന എസ് കെ എസ്എസ് എഫിന്റെ തന്നെ KL 01 AQ 5085 എന്ന ആംബുലൻസിനെ കുറിച്ച് യാതൊരു വിവരവും പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ കണ്ടെത്താനായിട്ടില്ല