കാബൂൾ: അഫ്ഗാനിസ്ഥാലെ, ലഷ്കർ ഗാഹിൽ ഇന്നലെ ഉണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. ബാങ്കിന് മുന്നിൽ നിർത്തി ഇട്ടിരുന്ന സ്ഫോടകവസ്തുകൾ നിർച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഈദ് പ്രമാണിച്ച് ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ലഷ്കർ ഗാഹിലെ ന്യൂ കാബൂളിൽ ബാങ്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്ഫോടകവസ്തുകൾ നിറച്ച കാർ പൊട്ടിതെറിക്കുകയായിരുന്നു.
സ്ഫോടനത്തിന് തോട്ടുമുൻപ് ഭീകരർ വെടിയുതിർത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ടവരിലേറെയും സൈനികരും സാധാരണകാരുമാണ്.
പരാജയം ഉറപ്പായ ഘട്ടത്തിൽ പിടിച്ചു നില്ക്കാനുള്ള അവസാന ശ്രമമാണ് ഭീകരർ നടത്തുന്നത് , സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണം ഭീരുത്വമാണെന്നും അഫ്ഗാന് പ്രസിഡന്റ് അഷറഫ് ഗാനിയുടെ വക്താവ് പറഞ്ഞു.
സൈനികർക്കും പോലീസുകാർക്കും ശമ്പളം വിതരണം ചെയ്യുന്ന ദിവസങ്ങളിൽ ബാങ്കുകൾ കേന്ദ്രീകരിച്ച് അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം പതിവാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ട്. 60 ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.