ഡർബി : ഐസിസി വനിത ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ . ഡർബിയിൽ നടന്ന മത്സരത്തിൽ 95 റൺസിനാണ് ഇന്ത്യൻ വനിതകൾ പാകിസ്ഥാനെ മുട്ടുകുത്തിച്ചത്
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത അൻപത് ഓവറിൽ 9 വിക്കറ്റിന് 169 റൺസെടുത്തു . പാകിസ്ഥാന്റെ ഉജ്ജ്വല ബൗളിംഗിൽ റൺസെടുക്കാൻ ഇന്ത്യ നന്നേ വിഷമിച്ചു. 47 റൺസെടുത്ത പൂനം റാവത്തും 33 റൺസെടുത്ത സുഷമ വർമയുമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചത് . 28 റൺസെടുത്ത ദീപ്തി ശർമ ഇവർക്ക് പിന്തുണ നൽകി . ക്യാപ്റ്റൻ മിതാലി രാജിന് 8 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
മറുപറ്റി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞി കെട്ടി . ഒരു ഘട്ടത്തിൽ 6 ന് 26 എന്ന നിലയിലായിരുന്നു പാകിസ്ഥാൻ . 23 റൺസെടുത്ത നഹിദ ഖാനു മാത്രമാണ് ഇന്ത്യൻ ബൗളിംഗിനെ അൽപ്പമെങ്കിലും പ്രതിരോധിക്കാൻ കഴിഞ്ഞത് . വാലറ്റത്ത് സന മിർ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .
5 വിക്കറ്റെടുത്ത ഏകത ബിഷ്ട് ആണ് പാക് നിരയെ തകർത്തത്. ഇന്ത്യൻ വനിതകളുടെ തുടർച്ചയായ മൂന്നാം ജയമാണിത്