ശ്രീനഗർ : പാക് അധീന കശ്മീരിൽ പാകിസ്ഥാനെതിരെ ജനവികാരം ശക്തമാകുന്നു . തങ്ങളുടെ പ്രദേശത്തെ ഭീകര ഫാക്ടറിയാക്കരുതെന്ന് പിഓകെ നിവാസികൾ പാകിസ്ഥാനോട് തുറന്നടിച്ചു. ഹാജിറ നിവാസികളാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിലവിൽ അൻപതോളം ഭീകര പരിശീലന ക്യാമ്പുകളാണ്ീ മേഖലയിൽ ഉള്ളത് . ലഷ്കർ ഇ തോയ്ബ , ലഷ്കർ ഇ ജാംഘ്വി തുടങ്ങിയ ഇന്ത്യ വിരുദ്ധ ഭീകര സംഘടനകളുടേതാണ് ക്യാമ്പുകൾ. ഇതിനു പൂർണ പിന്തുണ നൽകുന്നത് പാക് സൈന്യവും ഐഎസ്ഐയുമാണ് .
ഞങ്ങൾ തൊഴുകയ്യുകളോടെ അപേക്ഷിക്കുകയാണ് . പാക് പ്രധാനമന്ത്രിയോടും സൈന്യത്തോടും . ദയവായി ഞങ്ങളുടെ നാട്ടിലേക്ക് ഭീകരരെ കയറ്റി വിടരുത്. ഷിയകളുടേയും ഹിന്ദുക്കളുടേയും മത സ്ഥാപനങ്ങളിലും മറ്റും ബോംബുകൾ പൊട്ടുകയാണ് . ദയവായി ഇത് നിർത്തണമെന്ന് പ്രക്ഷോഭത്തിൽ സംസാരിച്ച ജമ്മു കശ്മീർ നാഷണൽ അവാമി പാർട്ടി നേതാവ് ലിയാഖത്ത് ഹയാത്ത് ഖാൻ ആവശ്യപ്പെട്ടു.
ഭീകരവാദത്തിനെതിരെ പ്രതികരിക്കുന്നവരെ കൊന്ന് തള്ളുകയാണ് .ഭീകരവാദം പൂർണമായും പാകിസ്ഥാൻ സൈന്യത്തിന്റെ ബി ടീം ചെയ്യുന്നതാണെന്നും പ്രദേശവാസികൾ പ്രതികരിച്ചു.