സെന്റ്പീറ്റേഴ്സ് ബർഗ് : കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിക്ക്.ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജർമ്മനി തകർത്തത്. ഇരുപതാം മിനിട്ടിൽ ലാർസ് സ്റ്റിൻഡിലാണ് ജർമ്മനിക്കായി ഗോൾ നേടിയത്.ഇതാദ്യമായാണ് ജർമനി കോൺഫെഡറേഷൻസ് കപ്പ് നേടുന്നത്.
ലോക ജേതാക്കൾക്കാണ് കോൺഫെഡറേഷൻസ് കപ്പും അവകാശപ്പെട്ടതെന്ന് ജർമനി തെളിയിച്ചു. പോരാട്ടത്തിൽ തുടക്കത്തിലെ തന്നെ വീറും വാശിയും പ്രകടമായിരുന്നു.എന്നാൽ അധികം കാത്ത് നിൽക്കാതെ ലോക ചാമ്പ്യൻമാർ ആദ്യ പകുതിയിൽ തന്നെ മത്സരം വരുതിയിലാക്കി. 20 -ആം മിനുട്ടിൽ ചിലിയൻ താരം മാർക്കലോ ഡിയാസിനെ നേരിടവെ ടിമോ വാർണ്ണർക്ക് കിട്ടിയ പന്ത് സ്റ്റിൻഡിൽന്റെ ബൂട്ടിലൂടെ വലയ്കുള്ളിലേക്ക്.
പിന്നെ മത്സരം തിരിച്ച് പിടിക്കാൻ ചിലിയുടെ കിണഞ്ഞുള്ള പരിശ്രമം.രണ്ടാം പകുതിയിൽ അവസരം കിട്ടിയിട്ടും പ്രയോജനപ്പെടുത്താൻ ചിലിക്ക് സാധിച്ചില്ല.ആവേശം അണപൊട്ടിയതോടെ താരങ്ങളെ തേടി മഞ്ഞകാർഡുകൾ തുടർച്ചയായി എത്തി.അധിക സമയത്തും ചിലിയുടെ ഗോളടി ശ്രമങ്ങളെ പരാജയപ്പടുത്താൻ കഴിഞ്ഞതോടെ ആദ്യമായി ജർമനി കോൺഫെഡറേഷൻസ് കപ്പിൽ മുത്തമിട്ടു. അതേ സമയം മൂന്നാം സ്ഥാനത്തേക്കുള്ള പ്ളേ ഒാഫ് മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ പോർച്ചുഗൽ ജയിച്ചു.