ചെങ്ങന്നൂർ: എബിവിപി നേതാവ് വിശാലിന്റെ വീര ബലിദാനത്തിന് ഇന്ന് 5 വയസ്. 2012 ജൂലൈ 17നാണ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ വച്ചാണ് മതവർഗ്ഗീയ വാദികളുടെ അക്രമണത്തിൽ വിശാൽ കൊല്ലപ്പെട്ടത്.
2012 ജൂലൈ 16 ന് ക്രിസ്ത്യന്‍ കോളേജില്‍ നവാഗതരെ സ്വീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വിശാലിനെ യാതൊരു പ്രകോപനവും കൂടാതെ അക്രമികൾ പിന്നിൽ നിന്നു കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും 17ന് പുലര്‍ച്ചെ മരണമടഞ്ഞു.
കോളേജില്‍ നവാഗതരെ സരസ്വതി പൂജ നടത്തിയാണ് എല്ലാ വര്‍ഷവും എബിവിപി പ്രവര്‍ത്തകര്‍ സ്വീകരിച്ചിരുന്നത് ഇതിനായി ഒരുക്കങ്ങൾ നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിംന്റെ നേതൃത്വത്തില്‍ 9 ബൈക്കുകളിലായി വടിവാള്‍, കത്തി, ആസിഡ് ബള്‍ബ് തുടങ്ങിയ ആയുധങ്ങളുമായെത്തിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിശാലിനെ കൂടാതെ വിഷ്ണുപ്രസാദ് , എം.എസ് ശ്രീജിത്ത് എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ചെങ്ങന്നൂരിൽ വിശാൽ അനുസ്മരണ പരിപാടികളും സേവന പ്രവർത്തനങ്ങളും നടക്കും.