ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. 68 ശതമാനം വോട്ടു നേടിയാണ് വെങ്കയ്യയുടെ വിജയം
785 എം.പിമാരില്‍ 771 എം.പി.മാരാണ് ഉപരാഷ്ട്രതി തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയത്. ഇരു സഭകളിലും ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള സാഹചര്യത്തില്‍ എം.വെങ്കയ്യ നായിഡു വിജയം ഉറപ്പിച്ചുതന്നെയാണ് മത്സരത്തിനിറങ്ങിയത്. വെങ്കയ്യ നായിഡുവിന് 516 വോട്ടും ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടും ലഭിച്ചു.