പ്രമേയത്തിലെ വ്യത്യസ്തതയും ആനുകാലിക പ്രസക്തിയും മൂലം പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടുകയാണ് അക്ഷയ് കുമാർ നായകനായ ‘”ടോയ്‍ലറ്‍റ് ഏക് പ്രേം കഥ”” എന്ന ബോളിവുഡ് സിനിമ. സ്വച്ഛ് ഭാരത് ആശയത്തിന്‍റെ ആനുകാലിക പ്രാധാന്യം വിളിച്ചോതുന്ന സിനിമ സ്വാതന്ത്ര്യ ദിനത്തിൽ മാത്രം നേടിയത് കോടികളുടെ കളക്ഷനാണ്.
ഭാരതത്തിലെ നിരവധി ഗ്രാമങ്ങളിൽ ഇന്നും ശൗചാലയങ്ങളില്ലെന്ന യാഥാർത്ഥ്യം സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുകയാണ് ടോയ്‍ലറ്‍റ് ഏക് പ്രം കഥ എന്ന അക്ഷയ്കുമാർ ചിത്രം. പ്രമേയത്തിന്‍റെ ആനുകാലിക പ്രസക്തി ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും നേടിക്കൊടുത്തത്.
തുറസായ സ്ഥലത്തെ മലമൂത്ര വിസർജ്ജനത്തെ നർമത്തിൽ ചാലിച്ച് വിമർശിക്കുകയാണ് സിനിമ. ശൗചായലയങ്ങൾ നിർമിച്ചു നൽകുന്നതിൽ ഉദ്യോഗസ്ഥ തലങ്ങളിലുള്ള അനാസ്ഥയും ചില ഗ്രാമീണരുടെ അന്ധവിശ്വാസങ്ങളും യാഥാർത്ഥ്യങ്ങളുടെ തീക്ഷണതയോടെയാണ് സംവിധായകൻ ശ്രീനാരായണ സിംഗ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആനുകാലിക പ്രസക്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്‍ററിലൂടെ അഭിനന്ദിച്ചു.
അക്ഷയ്‍ കുമാറിനോപ്പം ഭൂമി പെഡ്നേകർ,അനുപം ഖേർ, ദിവ്യേന്ദു ശർമ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.