കൊളംബോ: അർദ്ധ സെഞ്ച്വറി നേടിയ ഭുവനേശ്വർ കുമാറിന്റെ മികവിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് 3 വിക്കറ്റ് ജയം.
ഡക് വർത്ത് ലൂയിസ് നിയമപ്രകാരം 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമയും ശിഖർ ധവാനും ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയ്‌ക്ക് അത് മുതലാക്കാനായില്ല. ആറു വിക്കറ്‍റെടുത്ത ധനഞ്ജയയാണ് ഇന്ത്യൻ മധ്യനിരയെ തകർത്തത്.
എട്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച എം എസ് ധോനിയുടേയും, ഭുവനേശ്വർ കുമാറിന്‍റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് തുണയായത്.
ജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.