ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കുന്നു. ആരാധനാലയങ്ങളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടന്നു.പെരുനാൾ ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും നമസ്കാരങ്ങളും പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്നുണ്ട്.
രാവിലെ ഏഴുമണിയോടെ ആരാധനാലയങ്ങളിലും പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എങ്ങും പ്രാര്‍ഥനനിര്‍ഭരമായ നിമിഷങ്ങള്‍. തുടര്‍ന്ന് പര്സരം ആലിംഗനം ചെയ്തും സ്നേഹം പങ്കുവച്ചും ആഘോഷത്തെ വരവേറ്റു ആത്മത്യാഗത്തിന്റെ സന്ദേശം പകര്‍ന്നു നല്കി. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവ കല്പന ശിരസാ വഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.
പ്രാര്‍ഥനയ്ക്കുംശേഷം ഖബറിടങ്ങളിലെത്തി പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ പുതുക്കി. ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് വിശ്വാസികൾ. ബലി പെരുന്നാള്‍ ഓരോ വിശ്വാസിയിലേയും നന്മയുടെ പ്രഖ്യാപനമാണ് നടത്തുന്നത്. ആത്മവിശുദ്ധിയിലൂടെയും ആത്മത്യാഗത്തിലൂടെയും മാനവകുലത്തിന് നന്മപകരുകയാണ് വേണ്ടതെന്ന വിശ്വാസമാണ് ആഘോഷങ്ങളുടെ കാതൽ.