തിരുവനന്തപുരം : സംസ്ഥാനത്ത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഉണ്ടെന്ന് സമ്മതിച്ച് വിടി ബലറാം എം.എൽ.എ. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചന നേരാംവണ്ണം അന്വേഷിക്കാതെ ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാർ റിപ്പോർട്ടിന്മേലുള്ള അന്വേഷണം . സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണിതെന്നും വിടി ബലറാം ഫേസ്ബുക്ക് പോസ്റ്റിൽ.
ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാകണമെന്നും ബലറാം ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.കോൺഗ്രസ് മുക്ത കേരളം” എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയമെന്നും ബിജെപിയെ പാലൂട്ടി വളർത്തുകയാണ് സിപിഎം ചെയ്യുന്നതെന്നും ആരോപണമുണ്ട് .
അതേസമയം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് കേരളത്തിൽ നടക്കുന്നതെന്ന ബിജെപിയുടെ ആരോപണം ശരിയാണെന്ന് സമ്മതിക്കുന്നതാണ് ബലറാമിന്റെ പോസ്റ്റെന്ന് ബിജെപി നേതാക്കൾ പറഞ്ഞു . പരസ്പരം സഹായിച്ച് ഇരുകൂട്ടരും അഴിമതിയും സ്വജന പക്ഷപാതവും നടത്തി കേരളീയരെ വിഢികളാക്കുന്നതിന്റെ തെളിവാണ് ഇപ്പോൾ സ്വയം രക്ഷിക്കാനാണെങ്കിലും വിടി ബലറാമിന്റെ വെളിപ്പെടുത്തലെന്നും ബിജെപി വ്യക്തമാക്കി.
എംഎൽഎ തന്നെ നേതൃത്വത്തെ പരസ്യമായി വിമർശിച്ചത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് . ടിപി ചന്ദ്രശേഖരന്റെ വധം ഒത്തുതീർപ്പാക്കിയെന്ന ആരോപണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും എതിരേയുള്ള ഗുരുതരമായ ആരോപണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .
https://www.youtube.com/watch?v=OWo-IhC74sE