റിയാദ് : ജനുവരിയിൽ നടപ്പിലാക്കുന്ന മൂല്യ വർധിത നികുതിയിൽ വേതനം ഉൾപ്പെടില്ലെന്നും സേവനങ്ങൾക്കും,സാധനങ്ങൾക്കും മാത്രമേ നികുതി ഏർപ്പെടുത്തുകയുള്ളൂവെന്നും സൗദി.
ആഗോള തലത്തിൽ എണ്ണ വിലയിലുണ്ടായ തകർച്ചയെ തുടർന്നാണ് സൗദിയിൽ നികുതി സമ്പ്രദായം ഏർപ്പെടുത്തിയത്.അതോടെ പെട്രോളിതര
വരുമാനം വർധിപ്പിക്കാൻ ഇതര നടപടികൾ സ്വീകരിച്ചിരുന്നു.
സാധാരണക്കാരെ ബാധിക്കാത്ത തരത്തിലാണ് രാജ്യത്ത് നികുതി സമ്പ്രദായം നടപ്പിലാക്കുന്നത്.അതിന്റെ ഭാഗമായി ശമ്പളത്തെ വാറ്റിൽ നിന്ന് ഒഴിവാക്കി.
ഇത് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ
ആശ്വാസം നൽകിയിരിക്കുകയാണ്.
രാജ്യത്ത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മുഴുവൻ സാധനങ്ങൾക്കും വാറ്റ് ഏർപ്പെടുത്തുമെന്നാണ് സൂചന.സാധനങ്ങൾക്ക് പരോക്ഷമായ നികുതി ആയിരിക്കും ഏർപ്പെടുത്തുന്നത്.അതുപോലെ സേവനങ്ങൾക്കും നാമമാത്രമായ മൂല്യവർധിത നികുതി നൽകേണ്ടി വരും.
എന്തായാലും മാറിയ സാഹചര്യത്തിനനുസരിച്ചു മുന്നോട്ട് പോകുവാനാണ് സ്വദേശികളും വിദേശികളും തയാറെടുക്കുന്നത്.