തിരുവനന്തപുരം : കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ മതപരിവർത്തന കേന്ദ്രങ്ങൾ ഉണ്ടെന്നും,ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റാക്കുകയാണ് ലക്ഷ്യമെന്നും തുറന്നു സമ്മതിച്ച് പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാവ് അഹമ്മദ് ഷെരീഫും,വനിതാ നേതാവ് എ എസ് സൈനബയും.
ദേശീയ മാധ്യമമായ ഇന്ത്യടുഡേ അന്വോഷണാത്മക റിപ്പോർട്ടിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് കേരളം കേന്ദ്രീകരിച്ച് മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയത്.
സത്യസരണി മതപരിവർത്തന കേന്ദ്രമായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ല.എങ്കിലും അവിടെ അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതുമാത്രമല്ല 15 ഓളം അംഗങ്ങൾ പ്രവർത്തിക്കുന്ന രഹസ്യകേന്ദ്രങ്ങളും പോപ്പുലർ ഫ്രണ്ടിനുണ്ട്.മതപരിവർത്തനത്തിനു ശേഷം സർട്ടിഫിക്കറ്റിലെ പേര് മാറ്റുന്നതടക്കമുള്ള കാര്യങ്ങളും തങ്ങൾ ചെയ്തു കൊടുക്കാറുണ്ട്.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 5000 ത്തോളം പേരെ ഈ രീതിയിൽ ഇസ്ലാം മതത്തിലേക്ക് മാറ്റിയിട്ടുണ്ട്.അതിൽ ഹിന്ദുക്കളും,ക്രിസ്ത്യാനികളുമുണ്ട്.ഹിമാചൽ പ്രദേശ്,ഗുജറാത്ത്,മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തനനിരോധന നിയമം ഉണ്ട്.എന്നാൽ കേരളത്തിൽ അതില്ലാത്തത് തങ്ങൾക്ക് കൂടുതൽ ഗുണകരമാണ്.
പോപ്പുലർ ഫ്രണ്ടിനും,സത്യസരണിക്കും ചില രഹസ്യ ലക്ഷ്യങ്ങളുണ്ട്.കേരളത്തെ മാത്രമല്ല ഇന്ത്യയെ തന്നെ ഇസ്ലാം സ്റ്റേറ്റാക്കി മാറ്റാനാണ് തങ്ങളുടെ ശ്രമം.അതു കഴിഞ്ഞാൽ മറ്റ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.ഇസ്ലാം രാജ്യമാണ് തങ്ങളുടെ ലക്ഷ്യം അഹമ്മദ് ഷെരീഫ് പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങൾക്ക് പണം ഹവാല മാർഗ്ഗം വഴി കണ്ടെത്താറുണ്ടെന്നും ഷെരീഫ് വെളിപ്പെടുത്തി.സത്യസരണിയടക്കമുള്ള സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ പണം ലഭിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.