റിയാദ് : ചെറുതും വലുതുമായ മുഴുവൻ തൊഴിൽ മേഖലകളിലും തൊഴിൽ സുരക്ഷാ നിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ച് സൗദി അറേബ്യ.ഇതിന്റെ ഭാഗമായി വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം പ്രാബല്യത്തിലായി.
വൻകിട സ്ഥാപനങ്ങളിൽ നിന്ന് ആരംഭിച്ച പദ്ധതി ചെറുകിട മേഖലകളിലേക്ക് വ്യാപിക്കിക്കുകയാണ്.ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നൽകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനാണ് വേതന സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.
ഘട്ടം ഘട്ടമായി ആരംഭിച്ച വേതന സുരക്ഷാ പദ്ധതി നാൽപ്പത് ജോലിക്കാരിൽ അധികമുള്ള സ്ഥാപനങ്ങളിലാണ് ഇപ്പോൾ നടപ്പിലാക്കിയത്.40 മുതൽ 59 വരെ ജോലിക്കാരുള്ള 14288 സ്ഥാപനങ്ങൾ ഈ പദ്ധതിയുടെ പരിധിയിൽ വരും.
തൊഴിലാളികളുടെ വേതന സേവന വിവരങ്ങൾ മന്ത്രാലയവുമായി ബന്ധിപ്പിക്കുന്ന നടപടിയാണിത്.ഇതിലൂടെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഇടപാടുകൾ അധികൃതർ നിരീക്ഷിക്കും.
ഒരു മാസം വേതനം നൽകാതിരുന്നാൽ 3000 റിയാൽ സ്പോൺസറിൽ നിന്ന് പിഴ ഈടാക്കും.രണ്ടു മാസം വരെ വേതനം നല്കാതിരുന്നാൽ ഇക്കാമ, വർക്ക് പെർമിറ്റ് എന്നിവയുടെ പുതുക്കൽ തടയും.
മൂന്ന് മാസം വരെ ശമ്പളം ലഭിക്കാതിരുന്നാൽ തൊഴിലാളിക്ക് ഉടമയുടെ അനുമതിയില്ലാതെ പുതിയ സ്പോൺസറെ കണ്ടെത്താവുന്നതാണ്