കണ്ണൂർ : കേരളത്തിൽ നിന്നും ഭീകര സംഘടനയായ ഐ എസിൽ ചേർന്നവരുടെ എണ്ണം കൂടി വരുന്നതായി പൊലീസ്.ഇതിൽ തന്നെ കൂടുതൽ പേരും കണ്ണൂർ സ്വദേശികളാണ്.ഇവരിൽ സ്ത്രീകളും,കുട്ടികളുമുണ്ട്.
കണ്ണൂരിൽ നിന്ന് ആളുകൾ ഐ.എസിൽ ചേർന്നതിന്റെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. സിറിയയിലെത്തിയവർ വീട്ടുകാർക്കയച്ച ശബ്ദ് സന്ദേശങ്ങളാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ നേരെത്തെ അറസ്റ്റിലായവരുടെ പാസ്പോർട്ടും പോലീസ് പിടിച്ചെടുത്തു.
ചക്കരക്കല്ല് സ്വദേശിയായ ഷജിലിന്റെ ഭാര്യ സഹോദരന് അയച്ച ശബ്ധ സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്.
ഇതിലാണ് ഷജിൽ സിറിയയിൽ വെച്ച് കൊല്ലപ്പെട്ടതായി പറയുന്നു. ഇറാഖി സൈന്യത്തിന്റെ വെടിയേറ്റാണ് മരണമെന്നും പറയുന്നു. ഭർത്താക്കന്മാർ നഷ്ടപ്പെട്ട നിരവധി സ്ത്രീകൾ സിറിയയിലുള്ളതായും സന്ദേശത്തിൽ പറയുന്നു.പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞു കൊണ്ടാണു ഹഫ്സിയ സംസാരിക്കുന്നത്.
ഷജിലിന്റെ ഭാര്യയും രണ്ട് കുട്ടികളും ഇപ്പോഴും സിറിയയിലുണ്ട്. കൂടാതെ വളപട്ടണം സ്വദേശിയായ മനാഫും ഐ.എസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഷജിലിന്റെ സുഹൃത്താണ് മനാഫ്.ഷജിൽ കൊല്ലപ്പെട്ടതിനാൽ ,ഷജിൽ തരാനുള്ള പണം താൻ തരാമെന്നു പറഞ്ഞ് മനാഫ് സുഹൃത്തിനെ വിളിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
വളപട്ടണത്തെ വിനീഷ് വധക്കേസിലെ പ്രതി കൂടിയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മനാഫ്. ചെക്കിക്കുളം സ്വദേശിയായ അബ്ധുൾ ഖയും യുദ്ധമേഖലയിൽ നിന്ന് വീട്ടിലേക്ക് അയച്ച ശബ്ദസന്ദേശവും ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാൾ ഐ.എസ് യൂണിഫോമുമിട്ട് തോക്കുമായി നിൽക്കുന്ന ചിത്രവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ ഐ.എസ്.ഭീകരരുടെ പാസ്പോർട്ടും പോലീസ് പിടിച്ചെടുത്തു. ഇതിൽ മിഥിലാ ജിന്റെയും റാഷിദിന്റെയും പാസ്പോർട്ടിലെ യാത്ര വിവരങ്ങൾ ചുരണ്ടി മാറ്റിയിരുന്നു.
എന്നാൽ പാസ്പോർട്ടിൽ ഇസ്താംബുൾ എയർപ്പോർട്ടിലെ സീൽ പതിച്ചതായി പോലീസ് കണ്ടെത്തി.പിടിയിലായ മനാഫ് റഹ്മാൻ ഭാര്യയും അഞ്ചു കുട്ടികളുമൊത്തു സിറിയയിലേക്കു പോകാൻ ശ്രമിക്കുന്നതിനിടെ മംഗലാപുരത്തു വച്ച് പൊലീസ് തടഞ്ഞിരുന്നു.ഇവരുടെ പാസ്പോർട്ടും പൊലീസ് പിടിച്ചെടുത്തു.
ഈയടുത്ത് അറസ്റ്റ് ചെയ്യപ്പെട്ട ഷാജഹാൻ , തിരൂരിൽ നിന്നുള്ള സഫ്വാൻ , കണ്ണൂരിൽ നിന്നുള്ള മൻസീദ് തുടങ്ങി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐഎസിലുണ്ടെന്നാണ് റിപ്പോർട്ട്.
ഐഎസ് ബന്ധത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വവും സമ്മതിക്കുന്നുണ്ട്.
എന്നാൽ നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് കൂടുതൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ എസിൽ ചേർന്നിട്ടുണ്ടെന്നാണ്. കേരളത്തിലെ ഐ എസ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘവും ഇത് ശരിവയ്ക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, കോഴിക്കോട് വടകര, മലപ്പുറത്ത് കൊണ്ടോട്ടി, വണ്ടൂര്‍, കണ്ണൂരില്‍ ചാലാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് മലയാളി ഭീകരര്‍ സിറിയയിലെ അലപ്പോയില്‍ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എന്‍ഐഎ യും കൂടുതല്‍ അന്വേഷണ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്.