ന്യൂഡൽഹി: ജാർഖണ്ഡിലെ യോഗ അദ്ധ്യാപിക റാഫിയ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ച നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം. നിരവധി മതനേതാക്കളും പുരോഹിതരും പ്രതിഷേധവുമായി രംഗത്തെത്തി.
ജാർഖണ്ഡിൽ യോഗ പരിശീലനം നൽകുന്ന റാഫിയ നാസിനെത്തിരെ കഴിഞ്ഞ ദിവസമാണ് ചില പുരോഹിതർ ഫത്വ പുറപ്പെടുപ്പിച്ചത്. മുസ്ലീം വിഭാഗക്കിൽപ്പെട്ട സ്ത്രീകൾ യോഗ പരിശീലിക്കുന്നതും പരിശീലനം നൽക്കുന്നതും മതത്തിനും വിശ്വാസത്തിനും എതിരാണെന്ന് കാണിച്ചുകെണ്ടായിരുന്നു ഫത്വ.
രാജ്യത്ത് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശവും നീതിയുമാണെന്നും ഏത് തൊഴിൽ മേഖല തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നും അഭിപ്രായം ഉയർന്നു. യോഗയെ മതവത്ക്കരിച്ച് സ്ത്രീകൾക്കെതിരെ ആക്രമണം നടത്താൻ ഒരിടത്തും പറയുന്നില്ലെന്ന് വൃക്തമാക്കി ഷിയ പുരോഹിതൻ മൗലാന സെയ്മയും രംഗത്തുവന്നു.
അദ്ധ്യാപികയ്ക്കെതിരെ വധഭീഷണി മുഴക്കിയ സാഹചര്യത്തിൽ ജാർഖണ്ഡ് സർക്കാർ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വധ ഭീഷണിയിൽ ഭയമില്ലെന്നാണ് റാഫിയ വ്യക്തമാക്കിയത്. സംഭവം ദേശീയ ശ്രദ്ധ നേടിയതോടെ വലിയ പ്രതിഷേധങ്ങളാണ് വിവിധ സ്ഥലങ്ങളിൽ നിന്നുയർന്നത്.