ശ്രീനഗർ : പാക് അധിനിവേശ കശ്മീർ പാകിസ്ഥാനു സ്വന്തമെന്ന വിവാദ പ്രസ്താവനയുമായി കശ്മീർ മുൻ മുഖ്യമന്ത്രിയും,നാഷണൽ കോൺഫറൻസ് തലവനുമായ ഫറൂഖ് അബ്ദുള്ള.
പാകിസ്ഥാന്റെ അധീനതയിലുള്ള കശ്മീർ പാകിസ്ഥാന്റേതു തന്നെയാണെന്നും,കശ്മീരിൽ സമാധാനം ഉറപ്പു വരുത്തണമെന്നാഗ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തണമെന്നും,കശ്മീരിനു സർവ്വ സ്വാതന്ത്യം നൽകണമെന്നുമാണ് ഫറൂഖ് അബ്ദുള്ള പ്രസ്താവിച്ചത്.
മോഡി ഗവൺമെൻറിന്റെ നിയുക്ത കശ്മീർ ചർച്ച പ്രതിനിധി ദിനേശ്വർ ശർമയെക്കുറിച്ചുള്ള ചോദ്യത്തിന് കൂടുതൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും, സംഭാഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറുപടി നൽകി.മാത്രമല്ല ചർച്ചകൾ പരിഹാരമല്ലെന്നും കശ്മീരിലെ ഒരു ഭാഗമെന്ന നിലയിൽ പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചകൾക്ക് ഇന്ത്യ മുൻ കൈ എടുക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
മുൻപ് കാശ്മീർ പ്രശ്നത്തെ പരിഹരിക്കാൻ പാകിസ്ഥാനുമായി ചർച്ച നടത്താൻ ഹൂർറിയത്ത് ഹവ്ക് സയ്ദ് ഷാ ഗീലാനി, മിർവിസ് ഉമർ ഫറൂഖ് തുടങ്ങിയവരെപ്പോലുള്ള വിഘടനവാദി നേതാക്കൾ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.