കൊൽക്കത്ത : ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിക്കുന്നു. ഇതുവരെ നാൽപതിലധികം പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഏഴ് മാസത്തിനിടെ ഇരുപത് ഡെങ്കിപ്പനി മരണങ്ങള് നടന്നിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.ജനുവരി മുതൽ 18,000 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തതായും പറയുന്നു.
ഡെങ്കിപ്പനി ആശങ്കയുളവാക്കും വിധം പടരുമ്പോഴും സർക്കാർ ആശുപത്രികളിൽ വേണ്ടത്ര ചികിൽസാ സൗകര്യങ്ങളില്ലാത്തത് സാധാരണക്കാരെ ഏറെ വലയ്ക്കുന്നുണ്ട്.
ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.പനിമൂലം രോഗികള്‍ മരിക്കുന്ന അവസ്ഥയാണുള്ളത്.
അതേസമയംസർക്കാർ ആശുപത്രികളിലെ ഡെങ്കിപ്പനി ചികിൽസാ സൗകര്യങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡോക്ടറെ ബംഗാൾ സർക്കാർ സസ്പെന്റ് ചെയ്തു
ബംഗാൾ ഹെൽത്ത് ആന്റ് ഫാമിലി വെൽഫയർ ഡിപ്പാർട്ട്മെന്റിലെ ഡോക്ടറായ അരുണാചൽ ദത്ത ചൗധരിയെയാണ് സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്.
താന്‍ ജോലി ചെയ്യുന്ന ബരസത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ ആറിന് മാത്രം ഡെങ്കിപ്പനി ബാധിച്ച് 500 രോഗികളെ പ്രവേശിപ്പിച്ചത് സംബന്ധിച്ചാണ് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
പലപ്പോഴും രോഗികളെ സമാധാനിപ്പിക്കാൻ താൻ ശ്രമിക്കാറുണ്ട്.എങ്കിലും ഫലപ്രദമായ ചികിൽസ ലഭ്യമാകാത്തതിനാൽ പലപ്പോഴും രോഗികൾ മരണപ്പെടുന്ന അവസ്ഥയാണ്.
മരണസര്‍ട്ടിഫിക്കറ്റില്‍ ഡെങ്കിപ്പനി എന്ന് എഴുതുന്നതിനു പകരം പനിയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവുമാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തുന്നതെന്നും ഡോക്ടർ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആശുപത്രിയുടെ പേര് നഷ്ടപ്പെടുത്താൻ കാരണമായി എന്നാരോപിച്ചാണ് സസ്പെൻഷൻ നൽകിയത്.
ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചു വയ്ക്കാൻ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതായി പ്രതിപക്ഷവും ആരോപിക്കുന്നു