ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇന്ത്യയില്‍ അനുവദനീയമല്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ആര് ബി ഐ പറഞ്ഞു.
പിടിഐ പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയാണ് ആര് ബി ഐ ഇക്കാര്യം അറിയിച്ചത്.ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കല്‍ അനുവദനീയമല്ല.
പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് അഥവാ ശരിയ ബാങ്കിംഗ് .എന്നാൽ ഇത് ഇന്ത്യയിൽ നടപ്പാക്കാനാകില്ല.
ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുന്ന വിഷയത്തില്‍ ആര് ബി ഐയും സര്‍ക്കാരും പരിശോധന നടത്തിയതായും കേന്ദ്ര ബാങ്ക് അറിയിച്ചു.