ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ ഒരു ദശകങ്ങളായി വർദ്ധിച്ചു വന്ന ഹരിത ഗൃഹവാതകങ്ങളുടെ തോതിൽ 2016-2017 വർഷങ്ങളിൽ കുറവ് അനുഭവപ്പെട്ടതായി ഗ്ലോബൽ കാർബൺ ബഡ്ജറ്റ് റിപ്പോർട്ട് .
രാജ്യത്തെ നോട്ട് നിരോധനം ഉൾപ്പെടെയുള്ള സാമ്പത്തിക പരിഷ്ക്കരണങ്ങളും, ജി എസ് ടി യുമാണ് ഇതിനു സഹായിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഇന്ത്യയുടെ ഹരിതഗൃഹവാതകത്തിന്റെ തോത് എല്ലാ വർഷവും ശരാശരി ആറ് ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം തുടക്കത്തിൽ ഇത് 6.7 ശതമാനമായിരുന്നു.
എന്നാൽ 2017 ൽ ഇന്ത്യയുടെ വ്യവസായിക രംഗത്തെ വളർച്ച കൂടിയെങ്കിലും ഹരിത ഗൃഹവാതങ്ങളുടെ തോത് രണ്ട് ശതമാനത്തോളം കുറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും കൂടുതലായി ഹരിതഗൃഹ വാതകങ്ങൾ പുറത്തു വിടുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചൈന പുറത്തു വിട്ട ഹരിത ഗൃഹ വാതകങ്ങളുടെ തോതിൽ ഈ വർഷം മൂന്ന് ശതമാനം വർദ്ധനവ് ഉണ്ടായി .
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും ഹരിത ഗൃഹവാതകങ്ങളുടെ തോതിൽ കുറവനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു