നെതർലൻഡ്സ് : ആരാകും യുഎൻ യുഎൻ അന്താരാഷ്ട്ര കോടതിയുടെ അഞ്ചാമത്തെ ജഡ്ജിയെന്ന് ഉറ്റുനോക്കുകയാണ് ഇപ്പോൾ ലോകരാജ്യങ്ങൾ.ഇന്ത്യന്‍ പ്രതിനിധി ദല്‍വീര്‍ ഭണ്ഡാരിയും ബ്രിട്ടന്റെ പ്രതിനിധി ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡുമാണ് തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേരെയുള്ളത്. ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് നിര്‍ണയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജനറല്‍ അസംബ്ലിയില്‍ ഭണ്ഡാരിക്ക് മേല്‍ക്കൈ ലഭിച്ചെങ്കിലും, സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗമല്ലാത്തത് ഭണ്ഡാരിക്ക് തിരിച്ചടിയായേക്കും. 1946 മുതല്‍ പതിനഞ്ചംഗ നീതിന്യായ കോടതിയില്‍ ബ്രിട്ടന് അംഗമാണെന്നത് ഗ്രീൻ വുഡിന് തുണയായേക്കും.
അഞ്ച് റൗണ്ടുകളിലായി ഇതുവരെ നടന്ന തിരഞ്ഞെടുപ്പില്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഗ്രീന്‍വുഡിന് ഒമ്പതും ഭണ്ഡാരിക്ക് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ജനറല്‍ അസംബ്ലിയിലാവട്ടെ ഭണ്ഡാരിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.
ഭണ്ഡാരി 121 വോട്ടുകള്‍ നേടിയപ്പോള്‍ ഗ്രീന്‍വുഡിന് 68 വോട്ടുകളാണ് ലഭിച്ചത്.അസംബ്ലിയില്‍ കുറഞ്ഞത് 9 വോട്ടും സെക്യൂരിറ്റി കൗണ്‍സിലില്‍ കുറഞ്ഞത് 8 വോട്ടും നേടുന്നവര്‍ തെരഞ്ഞെടുക്കപ്പെടും.
പതിനഞ്ചംഗ ബഞ്ചില്‍ നിന്ന് അഞ്ച് പേരാണ് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ജഡ്ജിമാരായി നിയമിക്കപ്പെടുക. യുഎന്‍ ജനറല്‍ അസംബ്ലിയിലും സെക്യൂരിറ്റി കൗണ്‍സിലിലും ഭൂരിപക്ഷം നേടുന്നായാൾക്കാണ് ചുമതല നൽകുക.