പത്തനം തിട്ട : ശബരിമലയിലേക്കുള്ള പഴയ കാനന പാത ആധുനികമായിട്ട് അഞ്ചു പതിറ്റാണ്ട്.
അരനൂറ്റാണ്ടകൾക്കു മുൻപ് അയ്യായിരത്തിൽ താഴെ ഭക്തർ എത്തിയിരുന്ന ശബരിമലയിലെ ഭക്തജന തിരക്ക് വർഷങ്ങൾ പിന്നിടുന്തോറും വർദ്ധിക്കുകയാണ്. കോടിക്കണക്കിനുപേരാണ് ഓരോ തീർത്ഥാടന കാലത്തും ശബരിമലയിലേക്കെത്തുന്നത്.
അരനൂറ്റാണ്ട് മുൻപ് വരെയുള്ള ശബരിമലയാത്ര അതി കഠിനമായിരുന്നു .എരുമേലിയിൽ പെട്ടകെട്ടി പേരൂർത്തോടും, അഴുതയും, കരിമലയും, വലിയാനവട്ടവും ,ചെറിയാനാവട്ടവും കടന്നുള്ള പരമ്പരാഗത കാനന പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട്വഴിയുള്ള വഴിയുള്ള കാട്ടുപാതയുമായിരുന്നു അന്ന് ശബരിമലയിലേക്കെത്തിച്ചേരാൻ തീർത്ഥാടകർ തിരഞ്ഞെടുത്തിരുന്നത്.
https://www.youtube.com/watch?v=WnH3r8ZPbhY&t=18s
കാട്ടാനകൾ സ്ഥിരം സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന ആനത്താരകൾ സംയോജിപ്പിച്ച് കൊണ്ടുള്ള ഒറ്റയടി പാത 1959 -60 ലാണ് ളാഹ എസ്റ്റേറ്റിൽ നിന്നും ചാലക്കയത്തേക്ക് നിർമ്മിക്കുന്നത്.
ശബരിഗിരി ജലവൈദ്യുത പദ്ധതിക്കുള്ള നിർമ്മാണസാമഗ്രികൾ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു ചാലക്കയം വരെ നീണ്ടു നിന്ന ആ ഒറ്റയടിപ്പാത നിർമ്മാണം ജീപ്പ് റോഡായി നിർമ്മിച്ചത്.
1962 -ൽ അന്നത്തെ കേരള ഗവർണർ ആയിരുന്ന വി വി ഗിരിയുടെ ശബരിമല സന്ദർശനമാണ് ചാലക്കയത്തേക്ക് ഒരു പുതിയ റോഡ് എന്ന ആശയത്തിന് വഴി തെളിച്ചത് .
1965-മുതൽ പത്തനംതിട്ടയിൽ നിന്നും ചാലക്കയം വരെ കെ എസ് ആർ ടി സി ബസ് സർവീസും തുടങ്ങി.അതോടെ ചാലക്കയത്ത് വാഹനപാർക്കിങ് മേഖലയുമായി.
1975 നു ശേഷമാണ് ചാലക്കയം മുതൽ പമ്പ വരെയുള്ള നടവഴി ദേവസ്വം ബോർഡ് ഏറ്റെടുത്തു റോഡ് നിർമ്മാണം തുടങ്ങിയത് .
സാഹസികയാത്രികർക്കു പോലും അത്ര പ്രാപ്യമല്ലാതിരുന്ന കാട്ടിടവഴി അങ്ങനെ ലോകത്തിനു മുന്നിൽ നെടുനീളത്തിൽ തുറന്നു കിട്ടി .
എങ്കിലും ശബരിമലയിലെ ഓരോ വികസനവും ആ പഴയ കാനനപാതയിലെ കല്ലും,മുള്ളും നിറഞ്ഞ യാത്രകൾ ഓർമ്മിപ്പിക്കും.