നാഗ്പൂർ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു . ഓപ്പണറായ മുരളി വിജയുടേയും മദ്ധ്യനിര ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയുടേയും സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്തു. ഇതോടെ ശ്രീലങ്കയുടെ മേൽ ഇന്ത്യക്ക് 107 റൺസ് ലീഡായി.
കളിയവസാനിപ്പിക്കുമ്പോൾ 121 റൺസോടെ ചേതേശ്വർ പൂജാരയും 54 റൺസോടെ ക്യാപ്ടൻ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ . ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ മുരളി വിജയും ചേതേശ്വർ പൂജാരയും ഡബിൾ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.
മുരളി വിജയ് പുറത്തായതിനു ശേഷമെത്തിയ ക്യാപ്ടൻ വിരാട് കോലിയും നിലയുറപ്പിച്ചതോടെ ശ്രീലങ്കയുടെ നില പരുങ്ങലിലായി. മൂന്നാം വിക്കറ്റിൽ ഇരുവരും ഇതുവരെ 107 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
നേരത്തെ 205 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായിരുന്നു .