നാഗ്പൂർ: നാഗ്‍പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിംഗ്സിനും 239 റൺസിനുമാണ് ശ്രീലങ്കയെ തകർത്തത്. ഒരു വിക്കറ്റിന് 21 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ലങ്ക 166 റൺസിന് തകർന്നടിഞ്ഞു.
അശ്വിൻ നാലും ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്‍ത്തി. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് കൈവരിക്കുന്നെന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി.
54 ടെസ്റ്റിൽ നിന്നാണ് അശ്വിന്‍റെ നേട്ടം. ഡെന്നീസ് ലില്ലിയുടെ റെക്കോർഡാണ് അശ്വിൻ മറികടന്നത്. ഇരട്ട സെഞ്ച്വറി കരസ്ഥമാക്കിയ വിരാട് കോഹ്‍ലിയാണ് കളിയിലെ താരം.