ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷെഫിൻ ജഹാന് ഐഎസ് ബന്ധമുണ്ടെന്ന് എൻ.ഐ.എ സുപ്രീം കോടതിയിൽ .ഐഎസ് റിക്രൂട്ടറുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന്റെ തെളിവുകളുണ്ടെന്നും എൻ ഐഎ അഭിഭാഷകൻ സുപ്രീം കോടതിയിൽ.
സംസ്ഥാനത്ത് ഇത്തരത്തിൽ 11 കേസുകളുണ്ട് . ഇത് അന്വേഷിച്ചു വരികയാണെന്നും എൻ ഐ എ സുപ്രീം കോടതിയിൽ അറിയിച്ചു . മതപരിവർത്തന കേന്ദ്രമായാണ് സത്യസരണി പ്രവർത്തിച്ചു വരുന്നതെന്നും ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുകയാണെന്നും എൻഐഎ കോടതിയെ അറിയിച്ചു.
നിരവധി പ്രവർത്തകർ ഐഎസിൽ ചേർന്ന സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു . എൻഐഎ ഇത് സാധൂകരിക്കുന്ന റിപ്പോർട്ടാണ് കോടതിയിൽ നൽകിയിരിക്കുന്നത് .
അതേസമയം അഖില പറയുന്നത് കോടതി കേൾക്കണമെന്ന് ഷെഫിൻ ജഹാന്റെ അഭിഭാഷകനായ കപിൽ സിബൽ കോടതിയോട് ആവശ്യപ്പെട്ടു . എന്നാൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന കേസാണിതെന്നും അതിനാൽ അടച്ചിട്ട മുറിയിൽ അഖിലയോട് കോടതി സംസാരിക്കണമെന്നും അശോകന്റെ അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ വ്യക്തമാക്കി. കേസ് നാളത്തേക്ക് വാദം കേൾക്കാനായി മാറ്റിവച്ചു.