ന്യൂഡൽഹി: അഖിലയുടെ രക്ഷാകർതൃസ്ഥാനം തനിക്ക് നൽകണമെന വാദം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ പ്രതിരോധത്തിലായ ഷെഫിൻ ജെഹാൻ മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കാതെ മുഖം രക്ഷിക്കാനാണ് ശ്രമിച്ചത്. എൻഐഎയുടെ അന്വേഷണം റദ്ദാക്കണമെന്ന ഷെഫിൻ ജെഹാന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. ഒരു കൂട്ടം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി കോടതിയിലെത്തിയ ഷെഫിൻ മടങ്ങിയത് നിരാശയോടെയായിരുന്നു.
അഖില കേസിൽ നിർണായക ഉത്തരവ് സുപ്രീം കോടതി പുറപ്പെടിച്ചതോടെ യഥാർത്ഥത്തിൽ വെട്ടിലായത് ഷെഫിൻ ജെഹാനാണ്. അഖിലയെ തന്നോടൊപ്പം വിടണമെന്നും രക്ഷാകർതൃസ്ഥാനം തനിക്കാണെന്നുമുള്ള ഷെഫിൻ ജെഹാന്റെ വാദങ്ങൾ സുപ്രീംകോടതിയിലെ ഒന്നാം നമ്പർ കോടതി മുറിയിൽ നിഷ്പ്രഭമായി.
മാത്രമല്ല എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഇതോടെ കോടതി ഉത്തരവിനു ശേഷം പുറത്തു വന്ന ഷെഫിൻ ജെഹാൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പതറി. ഒടുവിൽ മുഖം രക്ഷിക്കാൻ കോടതി വളപ്പിൽ നിന്ന് ഓടി മറയുകയാണ് ഷെഫിൻ ജെഹാൻ ചെയ്തത്.
അതേ സമയം അഖിലയുടെ പഠനം പൂർത്തിയാക്കാനും അഖിലയെ തനിക്കൊപ്പം വിടണമെന്ന ഷെഫിൻ ജഹാന്റെ ആവശ്യം അംഗീകരിക്കാതെയുമിരുന്ന കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്ന് അഖിലയുടെ അഛൻ അശോകന്റെ അഭിഭാഷകൻ രഘുനാഥ് പ്രതികരിച്ചു.
വിധി തനിക്കനുകൂലമാകുമെന്ന അമിത പ്രതീക്ഷയിൽ ഒരുകൂട്ടം പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായി ഡൽഹിയിലെത്തിയ ഷെഫിൻ ജെഹാൻ ഒടുവിൽ നിരാശശോടെയാണ് മടങ്ങിയത്.