ന്യൂഡൽഹി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഇന്ത്യൻ ടീമിൽ രണ്ടുമാറ്റങ്ങളാണുള്ളത്. ഉമേഷ് യാദവും കെഎൽ രാഹുലും ഈ മത്സരത്തിലുണ്ടാവില്ല പകരം, ശിഖർ ധവാനും മുഹമ്മദ് ഷമിയും അവസാന ഇലവനിൽ ഇടംപിടിച്ചു.
ശ്രീലങ്കൻ നിരയിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. തിരിമന്നെ, ഹെറാത്ത്, ഷനഖ എന്നിവർക്ക് പകരമായി ലക്ഷൺ സണ്ടഗൻ, റോഷൻ സിൽവ, ധനഞ്ജയ ഡിസിൽവ എന്നിവർ അവസാന ഇലവനിൽ ഇടംനേടി.
ഡൽഹി ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര വിജയത്തിൽ ലോക റെക്കോഡ് ലക്ഷ്യമിട്ടാണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്ന്.
പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചപ്പോൾ, രണ്ടാം ടെസ്റ്റിൽ വിജയം കൈവരിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ശ്രീലങ്കക്കെതിരായ പരമ്പര വിജയം ആത്മവിശ്വാസം കൂട്ടും.