ബെയ്ജിങ്: ചൈനീസ് വ്യോമപരിധിയില്‍ ഇന്ത്യയുടെ ആളില്ലാ വിമാനം അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ തകർത്തതായും ചൈനയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടുചെയ്തു.ഡ്രോണിന്റെ ഭാഗങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഴാങ് ഷുയ്ലി വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ നീക്കത്തിൽ അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായി ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്ലി പറഞ്ഞു.എന്നാല്‍ എപ്പോള്‍ എവിടെവെച്ചാണ് അതിര്‍ത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അടുത്തിടെ ഡോക്ലാമില് ചൈന റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെ സൈനികരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു.
ഓഗസ്റ്റിലാണ് ഇരു രാജ്യങ്ങളും മേഖലയില്‍നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചത്.